സമയം കൃത്യം രണ്ടു മണി.
അസഹ്യമായ തൊണ്ടവേദന ഒരു കപ്പു കുരുമുളക് കാപ്പിയിൽ കടിച്ചമർത്തി ഞാൻ മെത്തയിൽ ഉറക്കം പ്രദീക്ഷിചു കിടപ്പാണ്.
ഒരു കാൽ കുപ്പി ടൈഗർ ബാം എങ്കിലും നെറ്റിയിലും കഴുത്തിലും മറ്റുമായി തേച്ചു പിടിപ്പിച്ചിട്ടുണ്ടാവണം. അല്പം ആശ്വാസം എന്ന സ്തിഥിയിലേക്ക് ഞാൻ പതുക്കെ നീങ്ങി. ഉറക്കം എന്റെ കണ്പോലകളെ അനുഗ്രഹിച്ചു തുടങ്ങിയപ്പോഴാണ് രംഗ ബോധമില്ലാത്ത കോമാളിയെ പോലെ എന്റെ ഫോണ് അലമുറ ഇടാൻ തുടങ്ങിയത്.
മറുതലക്കൽ നന്ദു ആയിരുന്നു.
വളരെ അപ്പ്രതീക്ഷിതമായി ആസൂത്രിതമല്ലാത്ത ഒരു യാത്ര പോകുകയാണെന്നു എന്നെ അറിയിക്കാൻ വിളിച്ചതാണ്. യാത്ര മറ്റൊനിലും അല്ല! സ്വന്തം സൈക്കിൾ -ൽ തന്നെ!
സൈക്കിൾ ഒരു വാഹനം ആണെന്ന് ഒരിക്കൽ പോലും എന്റെ ചിന്താധരനിയിൽ പതിഞ്ഞിട്ടില്ല.
സൈക്കിൾ യാത്രകള ഇത്രയേറെ ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ ഇതിനു മുൻപ് ഒരിക്കലും പരിചയപ്പെട്ടിടില്ല! സൈക്കിൾ മറ്റേതു വാഹനതെക്കളും മികച്ചതാണെന്ന് നന്ദു അല്ലാതെ മറ്റാരും എന്നോട് വാതിച്ചിട്ടില്ല!
ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ വത്യസ്തമായ ഒരു താല്പര്യം, അതിനോട് വിട്ടുമാറാത്ത ആവേശം അതെന്നെ ആകര്ഷിച്ചു, സന്തോഷിപ്പിച്ചു.
സൈക്കിൾ ഒരു മഹാസംഭവം ആണെന്നോനും എന്നിട്ടും എനിക്ക് തോന്നിയില്ല.
ആദ്യമായി ഉപയോഗിക്കാൻ പഠിച്ച വാഹനം എന്നതിലുപരി ഒരു മമതയും അതിനോടില്ല. മിക്കപ്പോഴും നാല്പതിൽ ഏറെ കിലോമീറെർ സൈക്കിൾ ചവിട്ടുന്ന അവനും ഞാനും തമ്മിൽ ആനയും അംബഴങ്ങയും തമ്മിലുള്ള അന്ധരം ഉണ്ടെങ്ങിലും സൈക്കിൾ യാത്ര ഞാനും നടത്തിയിട്ടുണ്ട്. അതിസാഹസീയം ഒന്നുമല്ലെങ്ങിലും ഒരു കൊച്ചു യാത്ര.
എനിക്ക് പതിമൂന് വയസു പ്രായം കാണും. എട്ടാം തരത്തില പഠിക്കുന്നു.
ഗിരിജ വലിയമ്മയുടെ(അമ്മയുടെ ചേച്ചി) വീട്ടിൽ താമസം.
കളിക്കൂടുകാരി പത്തു വയസുകാരി ജിനി (വലിയമ്മയുടെ ഏറ്റവും ഇളയ സന്ദധി). താമസം ചെറുവത്തെരിയിൽ . ചുവന്ന മണ്ണുള്ള ചരൽ പ്രദേശം.
ആ പ്രദേശത്തെ ഒട്ടുമിക്ക ഊടുവഴികളും അന്ന് ഞങ്ങള്ക്ക് സുപരിചിതം.
സൈക്കിൾ ചവിട്ടാൻ പഠിച്ചിട്ടു അദികം ആയിട്ടില്ല.
ആ ഇടക്കാണ്, ജിനിക്ക് അവളുടെ അച്ഛൻ ഒരു വഴുതനപ്പൂ നിറമുള്ള ലേഡി ബെര്ദ് സൈക്കിൾ സമ്മാനിക്കുന്നത്. അധികം താമസിയാതെ അതിൽ ചുറ്റി നടക്കുക എന്നതൊരു സ്ഥിരം വിനോദമായി മാറി.
ഒരു ഞായറാഴ്ച പ്രാതൽ കഴിഞ്ഞു സൈക്കിൾ സവാരിക്കിരങ്ങിയതാണ്. ഒട്ടനവദി ഊടുവഴികളിലൂടെ ചുറ്റി കറങ്ങി അറിയാത്ത എവിടെയോ എത്തി പെട്ടൂ. ചുറ്റും ഉള്ള തെങ്ങീൻ തോപ്പിനുള്ളിലൂടെ ഒരു നെൽവയൽ കാണാം. വയൽ ലക്ഷ്യമാക്കി ചവുട്ടാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ പാതയുടെ ഇരു വശങ്ങളിലും പച്ച പരവതാനി പോലെ നെൽ കതിരുകൾ. സന്ധതസഹചാരി ജിനി താല്പര്യം പ്രകടിപ്പിച്ചപ്പോൾ കുറച്ചു സമയം വയൽ വരബിൽ വിശ്രമിച്ചു. മടങ്ങാൻ തുടങ്ങ്ബോഴാണ് ജിഷി ചേച്ചിയുടെ(ജിനിയുടെ ചേച്ചി) വീടിനു ഏകദേശം അടുത്ത് വരെ എത്തി എന്നറിയുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. തൊട്ടടുത്ത പെട്ടികടയിൽ നിന്നും അവൾക്കു ഒരു പൊതി നാരങ്ങ മുട്ടായി വാങ്ങി.
വെച്ച് പിടിച്ചു!
മുഷിഞ്ഞ വേഷത്തിൽ രണ്ടു കൊച്ചനുജതിമാർ ചേച്ചിയെ കാണാൻ!
സമയം ഉച്ചയോട് അടുത്ത് തുടങ്ങിരുന്നു. ദാഹം പിടിവിടാതെ പുറകെ!
വഴിവക്കിൽ നിർത്തി മുനിസിപാലിറ്റി പൈപ്പ്ൽ നിന്നും വെള്ളം കുടിച്ചു. കാലുകൾ കുഴഞ്ഞു. പാതി വഴിയിൽ വീണുപോകുമോ എന്നൊരു പേടി ഇല്ലാതില്ല. സൈക്കിൾ ടയർ കാറ്റ്കുറഞ്ഞു ചത്ത് തുടങ്ങിരുന്നു. സർവ്വ ശക്തിയും എടുത്തു വീണ്ടും ചവുട്ടി. കുറച്ച അകലെ ആയി മെയിൻ റോഡ് തെളിഞ്ഞു കാണാൻ തുടങ്ങി. അദികം താമസിയാതെ അവളുടെ വീടും. അടുക്കും തോറും ഞങ്ങളിൽ പുറപ്പെടുമ്പോൾ ഉണ്ടായ ആവേശം ആല്പ്പല്പമായി കുറഞ്ഞു കൊണ്ടേ ഇരുന്നു. തന്തോന്നിതരത്തിന് കിട്ടനിരിക്കുന്ന ചൂരല്ൽ പഴങ്ങൾ കണ്ണിനു കുറുകെ കൊല കെട്ടി ആടി.
ജിഷി ആശ്ചര്യത്തോടെ ആണ് ഞങ്ങളെ സ്വീകരിച്ചത്. നാരങ്ങ മുട്ടായി ഞങ്ങൾ അവൾക്കു സമ്മാനിച്ചു. വീട്ടിൽ പറയാതെ അതിസാഹസികമായി അവിടെ ചെന്നതിനു കിട്ടിയ കുറച്ചു ശകാരം മാറ്റി നിർത്തിയാൽ ആ യാത്ര തികച്ചും അവിസ്മരനീയം തന്നെ ആയിരുന്നു.
ബാല്യകാല സ്മരണകളിൽ ഞാൻ സൂക്ഷിക്കുന്ന വളരെ വിലപിടിപ്പുള്ള ഒരു ഓർമയുടെ താള്!
അസഹ്യമായ തൊണ്ടവേദന ഒരു കപ്പു കുരുമുളക് കാപ്പിയിൽ കടിച്ചമർത്തി ഞാൻ മെത്തയിൽ ഉറക്കം പ്രദീക്ഷിചു കിടപ്പാണ്.
ഒരു കാൽ കുപ്പി ടൈഗർ ബാം എങ്കിലും നെറ്റിയിലും കഴുത്തിലും മറ്റുമായി തേച്ചു പിടിപ്പിച്ചിട്ടുണ്ടാവണം. അല്പം ആശ്വാസം എന്ന സ്തിഥിയിലേക്ക് ഞാൻ പതുക്കെ നീങ്ങി. ഉറക്കം എന്റെ കണ്പോലകളെ അനുഗ്രഹിച്ചു തുടങ്ങിയപ്പോഴാണ് രംഗ ബോധമില്ലാത്ത കോമാളിയെ പോലെ എന്റെ ഫോണ് അലമുറ ഇടാൻ തുടങ്ങിയത്.
മറുതലക്കൽ നന്ദു ആയിരുന്നു.
വളരെ അപ്പ്രതീക്ഷിതമായി ആസൂത്രിതമല്ലാത്ത ഒരു യാത്ര പോകുകയാണെന്നു എന്നെ അറിയിക്കാൻ വിളിച്ചതാണ്. യാത്ര മറ്റൊനിലും അല്ല! സ്വന്തം സൈക്കിൾ -ൽ തന്നെ!
സൈക്കിൾ ഒരു വാഹനം ആണെന്ന് ഒരിക്കൽ പോലും എന്റെ ചിന്താധരനിയിൽ പതിഞ്ഞിട്ടില്ല.
സൈക്കിൾ യാത്രകള ഇത്രയേറെ ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ ഇതിനു മുൻപ് ഒരിക്കലും പരിചയപ്പെട്ടിടില്ല! സൈക്കിൾ മറ്റേതു വാഹനതെക്കളും മികച്ചതാണെന്ന് നന്ദു അല്ലാതെ മറ്റാരും എന്നോട് വാതിച്ചിട്ടില്ല!
ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ വത്യസ്തമായ ഒരു താല്പര്യം, അതിനോട് വിട്ടുമാറാത്ത ആവേശം അതെന്നെ ആകര്ഷിച്ചു, സന്തോഷിപ്പിച്ചു.
സൈക്കിൾ ഒരു മഹാസംഭവം ആണെന്നോനും എന്നിട്ടും എനിക്ക് തോന്നിയില്ല.
ആദ്യമായി ഉപയോഗിക്കാൻ പഠിച്ച വാഹനം എന്നതിലുപരി ഒരു മമതയും അതിനോടില്ല. മിക്കപ്പോഴും നാല്പതിൽ ഏറെ കിലോമീറെർ സൈക്കിൾ ചവിട്ടുന്ന അവനും ഞാനും തമ്മിൽ ആനയും അംബഴങ്ങയും തമ്മിലുള്ള അന്ധരം ഉണ്ടെങ്ങിലും സൈക്കിൾ യാത്ര ഞാനും നടത്തിയിട്ടുണ്ട്. അതിസാഹസീയം ഒന്നുമല്ലെങ്ങിലും ഒരു കൊച്ചു യാത്ര.
എനിക്ക് പതിമൂന് വയസു പ്രായം കാണും. എട്ടാം തരത്തില പഠിക്കുന്നു.
ഗിരിജ വലിയമ്മയുടെ(അമ്മയുടെ ചേച്ചി) വീട്ടിൽ താമസം.
കളിക്കൂടുകാരി പത്തു വയസുകാരി ജിനി (വലിയമ്മയുടെ ഏറ്റവും ഇളയ സന്ദധി). താമസം ചെറുവത്തെരിയിൽ . ചുവന്ന മണ്ണുള്ള ചരൽ പ്രദേശം.
ആ പ്രദേശത്തെ ഒട്ടുമിക്ക ഊടുവഴികളും അന്ന് ഞങ്ങള്ക്ക് സുപരിചിതം.
സൈക്കിൾ ചവിട്ടാൻ പഠിച്ചിട്ടു അദികം ആയിട്ടില്ല.
ആ ഇടക്കാണ്, ജിനിക്ക് അവളുടെ അച്ഛൻ ഒരു വഴുതനപ്പൂ നിറമുള്ള ലേഡി ബെര്ദ് സൈക്കിൾ സമ്മാനിക്കുന്നത്. അധികം താമസിയാതെ അതിൽ ചുറ്റി നടക്കുക എന്നതൊരു സ്ഥിരം വിനോദമായി മാറി.
ഒരു ഞായറാഴ്ച പ്രാതൽ കഴിഞ്ഞു സൈക്കിൾ സവാരിക്കിരങ്ങിയതാണ്. ഒട്ടനവദി ഊടുവഴികളിലൂടെ ചുറ്റി കറങ്ങി അറിയാത്ത എവിടെയോ എത്തി പെട്ടൂ. ചുറ്റും ഉള്ള തെങ്ങീൻ തോപ്പിനുള്ളിലൂടെ ഒരു നെൽവയൽ കാണാം. വയൽ ലക്ഷ്യമാക്കി ചവുട്ടാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ പാതയുടെ ഇരു വശങ്ങളിലും പച്ച പരവതാനി പോലെ നെൽ കതിരുകൾ. സന്ധതസഹചാരി ജിനി താല്പര്യം പ്രകടിപ്പിച്ചപ്പോൾ കുറച്ചു സമയം വയൽ വരബിൽ വിശ്രമിച്ചു. മടങ്ങാൻ തുടങ്ങ്ബോഴാണ് ജിഷി ചേച്ചിയുടെ(ജിനിയുടെ ചേച്ചി) വീടിനു ഏകദേശം അടുത്ത് വരെ എത്തി എന്നറിയുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. തൊട്ടടുത്ത പെട്ടികടയിൽ നിന്നും അവൾക്കു ഒരു പൊതി നാരങ്ങ മുട്ടായി വാങ്ങി.
വെച്ച് പിടിച്ചു!
മുഷിഞ്ഞ വേഷത്തിൽ രണ്ടു കൊച്ചനുജതിമാർ ചേച്ചിയെ കാണാൻ!
സമയം ഉച്ചയോട് അടുത്ത് തുടങ്ങിരുന്നു. ദാഹം പിടിവിടാതെ പുറകെ!
വഴിവക്കിൽ നിർത്തി മുനിസിപാലിറ്റി പൈപ്പ്ൽ നിന്നും വെള്ളം കുടിച്ചു. കാലുകൾ കുഴഞ്ഞു. പാതി വഴിയിൽ വീണുപോകുമോ എന്നൊരു പേടി ഇല്ലാതില്ല. സൈക്കിൾ ടയർ കാറ്റ്കുറഞ്ഞു ചത്ത് തുടങ്ങിരുന്നു. സർവ്വ ശക്തിയും എടുത്തു വീണ്ടും ചവുട്ടി. കുറച്ച അകലെ ആയി മെയിൻ റോഡ് തെളിഞ്ഞു കാണാൻ തുടങ്ങി. അദികം താമസിയാതെ അവളുടെ വീടും. അടുക്കും തോറും ഞങ്ങളിൽ പുറപ്പെടുമ്പോൾ ഉണ്ടായ ആവേശം ആല്പ്പല്പമായി കുറഞ്ഞു കൊണ്ടേ ഇരുന്നു. തന്തോന്നിതരത്തിന് കിട്ടനിരിക്കുന്ന ചൂരല്ൽ പഴങ്ങൾ കണ്ണിനു കുറുകെ കൊല കെട്ടി ആടി.
ജിഷി ആശ്ചര്യത്തോടെ ആണ് ഞങ്ങളെ സ്വീകരിച്ചത്. നാരങ്ങ മുട്ടായി ഞങ്ങൾ അവൾക്കു സമ്മാനിച്ചു. വീട്ടിൽ പറയാതെ അതിസാഹസികമായി അവിടെ ചെന്നതിനു കിട്ടിയ കുറച്ചു ശകാരം മാറ്റി നിർത്തിയാൽ ആ യാത്ര തികച്ചും അവിസ്മരനീയം തന്നെ ആയിരുന്നു.
ബാല്യകാല സ്മരണകളിൽ ഞാൻ സൂക്ഷിക്കുന്ന വളരെ വിലപിടിപ്പുള്ള ഒരു ഓർമയുടെ താള്!