Tuesday 23 June 2015

ദൈവത്തിന്റെ നാട്ടിൽ നിന്നും ദൈവങ്ങളുടെ താഴ്‌വരയിലേക്ക്‌


ഏെ നാളുകളായി എന്തെങ്കിലും എഴുതിയിട്ട്. എഴുത്ത് എന്നിൽ നിന്നും പടി ഇറങ്ങി തുടങ്ങിയോ എന്നൊരു ശംഖ ഉള്ളിൽ ഇല്ലാതില്ല. അപ്പോഴാണ്‌ പണ്ടെപ്പോഴോ ( ഏതാണ്ട് ഒരു വര്ഷം മുൻപ് ) എഴുതി മുഴുമിപ്പിക്കാത്ത ഒരു പോസ്റ്റ്‌ കണ്ടത്. അത് എനിക്കൊരു പ്രചോതനമായി എന്ന് വേണമെങ്കിൽ പറയാം.

എന്റെ ഓര്മ ശെരി ആണെങ്കിൽ,  കഴിഞ്ഞ ഓണനാളിൽ ഞാനും നന്ദുവും ഒരു ഹിമാലയൻ യാത്ര നടത്തിയിരുന്നു. തികച്ചും സാഹസികമായ ഒന്ന്. ഹിമാചൽ പ്രദേശ്‌ ഇലെ സ്പിറ്റി എന്ന ഗ്രാമ പ്രദേശവും അതിനു ചുറ്റുമുള്ള  ബുദ്ധിസ്റ്റ് മോനസ്ട്രി കളും ആണ് സന്ദര്ശന ലക്‌ഷ്യം. 
യാത്ര തുടങ്ങിയത് കൊച്ചിയിൽ നിന്നാണ്.  കൊച്ചി -> ഡല്ഹി -> മനാലി -> സ്പിറ്റി
മനാലിയിൽ നിന്നും സ്പിറ്റിയിലേക്ക് ദിവസത്തിൽ ഒരേ ഒരു ബസ്‌ മാത്രമെ ഉള്ളു. പുലര്ച്ചെ 5 മണിക്ക്.  11 മണികൂർ  എടുത്തു ഏറ്റവും ദുര്ഘടം പിടിച്ച വഴികളിലൂടെ സഞ്ചരിച്ചു സ്പിറ്റിയിൽ ഏകദേശം ഒരു സന്ധ്യ സമയത്ത് എത്തി ചേരുന്ന ഹിമാചൽ ഗവണ്മെന്റ് ഇന്റെ ഒരു സാധാരണ വണ്ടി.  ആ വണ്ടിയിൽ ആണ് ഞങ്ങൾ സ്പിറ്റിയിൽ എത്തി ചേർന്നത്‌.
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ജീവനോടെ ഞാൻ സ്പിറ്റിയിൽ എത്തുമെന്ന്. ബസിന്റെ ഒരു വശം കൊക്ക. മറുവശം തിമിർത്തു ഒഴുകുന്ന എനിക്ക് പേര് പോലും അറിയാത്ത ഒറു  ഹിമാലയാൻ നദി. ഇതിനിടയിളുടെ റോഡ്‌ പോലും ഇല്ലാതെ ചരൽ നിറഞ്ഞ ഒരു വഴിയിലൂടെ ഒരു സാദാരണ ട്രാന്സ്പോര്ട്ട് ബസ്‌. ഇടയ്ക്കു വെച്ച് അതൊന്നു തെന്നി മറിയാനും പോയി. സാഹസികത ഇതല്പ്പം കൂടുതൽ അല്ലെ എന്നൊരു ചോദ്യം എന്നെ അസ്വസ്ഥ ആക്കികൊണ്ടെയിരുന്നു.
ശുദ്ധമായ വായു. കുളിര്മയുള്ള കാറ്റു. ഹിമാലയ താഴ്‌വരയുടെ വശ്യമായ ഭംഗി. ഇവിടെ മരിക്കാനും ഒരല്പം ഭാഗ്യം വേണം.

രാത്രിയോട്‌ അടുത്തിരുന്നു kaaza എന്ന സ്പിറ്റി യുടെ തലസ്ഥാന നഗരിയിൽ എത്തിയപ്പോൾ. തലസ്ഥാനം  എന്നൊക്കെ പറയുമ്പോൾ കൂറ്റൻ  കെട്ടിടങ്ങളും ഷോപ്പിംഗ്‌ സെന്റർകളും ഒന്നും പ്രതീക്ഷിക്കണ്ട. കുറച്ചു  കെട്ടിടങ്ങൾ ഉണ്ട്. പച്ചകറിയും മറ്റു അത്യാവശ്യ സാമഗ്രികളും വില്കുന്ന ഒരു ചെറിയ ചന്ത. തികച്ചും ഒരു ഉൾനാടൻ ഗ്രാമം.
ചൂട് മോമോ ചില കടകളിൽ നിരത്തി വെച്ചിട്ടുണ്ട്. തുപ്ക, ചൊവ്മൈൻ എന്ന് എഴുതിയ ബോർഡ്‌ കൾ പല ഭക്ഷണ ശാലകളുടെ പുറത്തും കണ്ടു.
എത്തിയ വിവരത്തിനു എല്ലാവരെയും ഫോണ്‍ ചെയാം എന്ന് വിചാരിച്ചു ഫോണ്‍ നോക്കിയപ്പോൾ മനസിലായി,  ഇവിടെ നെറ്റ്‌വർക്ക് എന്നൊന്ന് ഇല്ല എന്ന്.  Disconnected World അഥവാ വിചഎദിക്കപ്പെട്ട ഗ്രാമം.
അങ്ങനെ അവിടുത്തെ സ്പിറ്റി നദിയും, ഗോതമ്പ് പാടവും, ചൂട് മോമോയും, ഒടുക്കത്തെ തണുപ്പും, മഞ്ഞു പൊതിയാൻ തുടങ്ങുന്ന മലനിരകളും  എല്ലാം ആയി കുറച്ച ദിവസങ്ങൾ കഴിഞ്ഞു പോയി. അതിനിടെ കുറച്ചധികം സഞ്ചാരികളെ പരിച്ചയപെടുകയുണ്ടായി. അവരിൽ  നിന്നാണ്  ധന്കർ  മോനസ്ട്രിയെ പറ്റി അറിയുന്നത്. ഏകദേശം ഒരു 50 കിലോമീറ്റർ അകലെ ആണ് ഈ അതി പുരാതന മോനസ്ട്രി  സ്ഥിതി ചെയ്യുന്നത്.  ലോകത്തിലെ തന്നെ 100 endangered sites ഇൽ ഒന്നാണ് ധന്കർ.
സ്പിറ്റി റൈൻ ഷാഡോ(Rain Shadow) പ്രദേശം ആണ്. കാലാവസ്ഥ വ്യെതിയാനം കൊണ്ട് ഇപ്പൊ സ്പിറ്റിയിൽ  ചെറിയതോതിൽ മഴ ലഭിക്കാറുണ്ട്. ഈ കാരണത്താൽ ധന്കർ മോനസ്ട്ര്യിലെ വർഷങ്ങൾ പഴക്കമുള്ള ചുവർ ചിത്രങ്ങൾ  കേടുവരാൻ തുടങ്ങിയിരിക്കുന്നു.
ഇത് കേട്ടപ്പോൾ  നന്ദുവിന് അവിടെ പോയെ മതിയാകു. എനിക്കനെങ്ങിൽ  ഈ കൊടും തണുപ്പും പനിയും disconectivity യും  എല്ലാം കൊണ്ട് ഒരു പിന്തിരിപ്പൻ മട്ട്  ആണ്. അവന്റെ സമ്മർധതിനു വഴങ്ങി അങ്ങനെ ഞങ്ങൾ ധന്കർ കാണാൻ പുറപ്പെട്ടു.

അന്നൊരു ഞായർ ആഴ്ച ആയിരുന്നു. ആകെ ഉള്ള ഒരു ഗവണ്മെന്റ് ബസിൽ കയറി ഞങ്ങൾ ധന്കർ എന്ന സ്റ്റോപ്പിൽ ഇറങ്ങി. വിചനമായ പ്രദേശം. രണ്ടു യാക് അടുത്തുള്ള വയലിൽ മേയുന്നുണ്ടായിരുന്നു. ഒരു ചെറിയ കുന്നു കയറിയാൽ ഒരു ചെറിയ ഗോതബു വയൽ  ഉണ്ട് . താഴെ നിന്ന് നോകുമ്പോൾ അവിടെ കുറച്ച പേര് ഗോതമ്പ് കൊയ്യുനത് കാണാം. ചുമലിലെ കൂറ്റൻ ബാഗ്‌ പേറി ഞങ്ങൾ ആ ചെറിയ കുന്നു കയറി വയലിനടുത് എത്തി. പലരും കൂളിംഗ്‌ ഗ്ലാസ്‌ വെച്ചാണ്‌ ഗോതമ്പ് കൊയ്യുനത്. ആ കാഴ്ച എനിക്ക് രസകരമായി തോന്നി.  അവിടെ കൂടി നിന്നിരുന്ന കൊയ്ത്തുകാരോട് ധന്കർ മോനസ്ട്ര്യെ പറ്റി ചോദിച്ചു.
കൂട്ടത്തിൽ ഉണ്ടായ ഒരു രസികൻ അപ്പൂപ്പൻ,  ഒരു കൂറ്റൻ മലയുടെ മുകളിലോട്ട്  വിരൽ ചൂണ്ടി. അതിനു മുകളിൽ കാണുന്നതാണ് ധന്കർ. ഞാൻ പക്ഷെ ആ മലക്ക് മുളകിൽ ഒന്നും തന്നെ കണ്ടില്ല. കുറച്ച നേരം സൂക്ഷ്മമായി നോക്കിയപ്പോൾ മനസിലായി ഒരു stack  പോലെ മല നിരകൾ  ആണ് . ഒന്നിന് മുകളില ഒന്ന്. അതിൽ ഈറ്റവും മുകളിലെ നിരയിൽ ഒരു തുഞ്ചത്ത ആണ് ധന്കർ.
അത് കണ്ടപ്പോഴെ എന്റെ ഹൃദയമിടിപ്പ്‌ പാതി നിലച്ചു. ഇന്ന് സണ്‍‌ഡേ ആയതിനാൽ വാഹനങ്ങൾ കിട്ടില്ല. സാധാരണ ഇവിടത് കാര് ഒരു എളുപ്പ വഴിയിലൂടെ ധന്കർ നടന്നു കേറുകയാണ് പതിവ്. ഒരു 40 മിനിറ്റു എടുത്തു അവിടം വരെ നടന്നു പോകാം. രണ്ടു പേർ  അത് നടന്നു കയറുന്നത് ദൂരെ നിന്നും ഞങ്ങൾ കണ്ടു. അവരുടെ പുറകെ പോയാൽ  മതി എന്ന് ഒരു ഉപദേശവും.
നന്ദു ആകെ thrilled  ആണ്. എനിക്ക് പ്രത്യേകിച്ചു ഒരു ഇന്റെരെസ്റ്റ്‌ ഇല്ല. ഇത്ര നടന്നു കയറുക എന്നത് വലിയ പ്രയ്ത്നമാണെന്നു ഞാൻ അവനെ പറഞ്ഞു മനസിലാക്കാൻ നോക്കി. പക്ഷെ അവൻ ഒരു പോടി വിട്ടുതരില്ല.  അങ്ങനെ ഞങ്ങൾ അത് നടന്നു കയറാൻ തീരുമാനിച്ചു. backpack വയലിൽ ഉള്ളവരെ ഏല്പിച്ചു. രണ്ടു കുപ്പി വെള്ളം നിറച്ചു. ക്യാമറ, പിന്നെ കുറച്ച ചോക്ലേറ്റ് അത് മാത്രം ബാഗിൽ. നടത്തം തുടങ്ങി. ഏകദേശം രണ്ടു ചെറിയ മലകൾ  കയറിയപ്പോൾ തന്നെ ഞങ്ങൾ തളര്ന്നു ഒരു പരിവം ആയി. തുടര്ന്നുള്ള കയറ്റം പ്രയാസം ആണ്. പ്രാണവായു കുറഞ്ഞു കൊണ്ടെ ഇരുന്നു. രണ്ടു കുപ്പി വെള്ളവും ഏകദേശം തീർന്ന്‌ തുടങ്ങി. ശ്വസിക്കാൻ പ്രയാസം.  മൂന്നാമത്തെ  മല പകുതി ആയപ്പോഴേക്കും ഞാൻ മരണത്തിന്റെ വക്കിൽ എത്തിയിരുന്നു. കുഴഞ്ഞ കാലുകൾ. വരണ്ട തൊണ്ട. ചുറ്റിനും മലനിരകൾ മാത്രം. ഒന്ന് ആഞ്ഞു വിളിച്ചാൽ പോലും കേള്കാൻ ആരും ഇല്ല. താഴെ കുറെ ദൂരെയായി വയലുകൾ കാണാം. അവയുടെ ഭംഗിയിൽ തിരിഞ്ഞിട്ട അതിർവരമ്പുകൾ കാണാം. നീല പരവതാനി പോലെ ആകാശവും. പ്രകൃതി ആസ്വതികാനുള്ള മാനസികാവസ്ഥ എന്തോ അപ്പോൾ എനിക്കുണ്ടായില്ല. കഴിയുന്നത്ര വേഗത്തിൽ തിരിച്ച് ഇറങ്ങാൻ ആണ് ഞാൻ ശ്രമിച്ചത്‌. പക്ഷെ അത് അതി സാഹസികം ആണെന്ന് പെട്ടെന്ന് തെന്നെ തിരിച്ചറിവുണ്ടായി. താഴോട്ടുള്ള ഓരോ ചുവടിലും മണ്ണിളകി വീഴുന്നു. കാലു തെന്നി വീഴാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ആ ശ്രമം അങ്ങനെ ഉപേക്ഷിക്കേണ്ടി വന്നു.
നിസ്സഹായത തളം കെട്ടി. അതെന്റെ കണ്ണുകളെ ഈറനണിയിക്കുകയും.  


ഏതാനും നിമിഷങ്ങള്ക് ശേഷം ഞാൻ മനോധൈര്യം  വീണ്ടെടുത്ത്  മുന്നോട് നീങ്ങാൻ തുടങ്ങി. പിന്നെയും ഞങ്ങൾ രണ്ടു ചെറിയ കുന്നുകൾ കയറി. കുറച്ച അകലെ ആയി ഒരു ചെറിയ നീർചാലു കാണാൻ ഇടയായി. ഞാൻ എന്റെ map reroute ചെയ്തു. ധന്കർ എന്ന ലക്‌ഷ്യം ഞാൻ ഉപേക്ഷിച്ചു. വെള്ളം ലക്‌ഷ്യം ആക്കി നടന്നു.  അധികം താമസിയാതെ ഞങ്ങൾ ആ ചെറിയ അരുവിയുടെ അരികിൽ എത്തി. മുഖം കഴുകി. ദാഹം മാറ്റി. അല്പം കൂടെ നടന്നു ധന്കർ ഗ്രാമത്തിൽ എത്തി.  അവിടെ നിന്നും നോക്കിയാൽ ധന്കർ ഗൊമ്പ പിന്നെയും മൂന്ന് ഇടത്തരം കുന്നുകൾക്ക് മുകളിലിൽ ആയി കാണാം. നന്ദു എന്നെ കുറെ persuade ചെയാൻ നോക്കി. പക്ഷെ ഈ തവണ ഞാൻ വഴങ്ങിയില്ല. ഒരടി പോലും നടക്കാൻ ഉള്ള ശേഷി എനിക്കില്ലാത്തതിനാൽ നടത്തം അവസാനിപ്പിച്ച്‌ ഞാൻ ഒരു മരത്തണലിൽ വിശ്രമിച്ചു. ആ സമയം  താഴെ ഉണ്ടായിരുന്ന  പുതിയ മോനസ്ട്ര്യിൽ പോയി നന്ദു കുറച്ച ഭക്ഷണം വാങ്ങി വന്നു.

ഭക്ഷണവുമായി പതിയെ താഴോട്ടിറങ്ങാൻ തുടങ്ങി. താഴെ ഞങ്ങളുടെ ബാഗും ആയി കൊയ്ത്തു കാര് കാത്തു നില്പ്പുണ്ടായിരുന്നു. അവരോടൊപ്പം കുറച്ച സമയം ചിലവഴിച്ചു. അവരുടെ കൂടെ ഭക്ഷണം പങ്കു വെച്ചു. കുശാലാനെക്ഷണങ്ങൾ പറഞ്ഞു. കേരളത്തോടുള്ള അവരുടെ മതിപ്പ് സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. ഒത്തിരി സ്നേഹത്തോടെ എനിക്ക് ഒരു കപ്പു ചായ പകര്ന്നു തന്ന ഹിമാലയൻ പെണ്‍കൊടിയ്ക് ഞാൻ വഴിചിലവിനായി കരുതിയ മതളനാരകങ്ങൾ സമ്മാനിച്ചു.
ഒരു പക്ഷെ ഈ യാത്രയിലെ ഏറ്റവും സന്തോഷകരമായ ദിവസം ഇതായിരിക്കും. കാണാൻ കഴിയാതെ പോയ ചുവർ ചിത്രങ്ങളെക്കാൾ അമുല്യമായിരുന്നു കാണിച്ചുതന്ന ജീവിത യാഥാർത്ഥ്യങ്ങളും   മനുഷ്യ നന്മയും. നന്ദി ഉണ്ട് നന്ദു ... നന്ദി ... (LOL) 

                                                          ചില ഹിമാലയൻ കാഴ്ചകൾ

താബോയിലെ സത് ലജ്  നദി 

സ്പിറ്റി  നദി 

kaza യിലെ ഒരു വീട്ടുമുറ്റത്ത്‌ വളരുന്ന സുര്യകന്തി 

താബോ യിലെ ഗോതമ്പ് പാടങ്ങൾ