Saturday 13 August 2011

ഓര്‍മയിലെ രുചികള്‍

ഇന്നലെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടു. അപ്പോഴാണ് നാളുകള്‍ക്കു മുന്പ് മനസ്സില്‍ തോന്നിയ ഒരു ആശയം ഒന്ന് കുറിക്കണം എന്ന് തോന്നിയത്. 
സ്വാദ് ദിവസവും നമുക്ക് അനുഭവപ്പെടുന്നതാണ്.
പല രുചികള്‍ - നാടന്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ , അറബിക് , ഇറ്റാലിയന്‍ അങ്ങനെ പറഞ്ഞാല്‍  തീരാത്ത  അത്ര സാധ്യതകള്‍.
 
"ഞാന്‍ ഇത് കഴിയ്ക്കുന്നത്  ഒരു nostalgia എന്ന നിലക്കാണ് ", എപ്പോഴും  ഭക്ഷണത്തോടുള്ള  അച്ഛന്റെ  സമീപനം ഇതാണ്.
" ഒന്നും നമ്മള്‍ വേസ്റ്റ് ആക്കരുത് " , അതാണ് കമ്പമാമന്റെ സമീപനം.
" ഇത് കഴിച്ചാല്‍ ഷുഗര്‍ കൂടും , എങ്കിലും കുറച്ചു കഴിക്കാം " , സുരമാമന്റെ സമീപനം.

എന്നാല്‍ എനിക്ക് ഭക്ഷണം ഒരു ഓര്‍മയാണ്. പണ്ടെപ്പോഴോ രുചിച്ച ആ ഒരു രുചി വീണ്ടെടുക്കാന്‍ , ഓര്‍ത്തെടുക്കാന്‍ ഉള്ള ആഗ്രഹം, ഒരു തിരിഞ്ഞു നോട്ടം , അല്ലെങ്ങില്‍ ഒരു  പുതിയ രുചി ഒരു പുത്തന്‍  ഓര്‍മയായി രുചി പട്ടികയില്‍ ചേര്‍ക്കാന്‍. 

ജനിച്ചു വീണു ആദ്യം രുചിച്ചതു അമ്മയുടെ മുലപ്പാലായിരിക്കണം . നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍ ,  ആ രുചി എനിക്കൊരിക്കലും ഓര്‍ത്തെടുക്കാനായിട്ടില്ല .
മുലപ്പാലിന്റെ മധുരം എന്നൊക്കെ ഞാന്‍ പലരും പറഞ്ഞു കേട്ടിടുണ്ട്,  പക്ഷെ മധുരമായിരുന്നോ എന്ന് എന്നോട് ചോദിച്ചാല്‍,  കുടിച്ച എനിക്ക് ഉത്തരം മുട്ടിപ്പോകും. അതുകൊണ്ട് തന്നെ ആ രുചി പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നു.

എന്നുതോട്ടാണ് എന്റെ തലച്ചോറില്‍ ഞാന്‍ സ്വാദുകള്‍ ശേഘരിക്കാന്‍ തുടങ്ങിയത് എന്നറിയില്ല, എങ്കിലും    ആദ്യമായി ഞാന്‍ സൂക്ഷിച്ച ആ വേറിട്ട സ്വാദ് എന്റെ അച്ഛമ്മക്ക് സ്വന്തം ..

കൊല്ലം കൊല്ലം കായ്ച്ചിരുന്ന വേലി ഏതക്കലുള്ള കശുമാവില്‍ നിന്നും പഴുത്തു വീണ കശുവണ്ടികള്‍ ഉണക്കി സൂക്ഷിച്ചു,  അതില്‍ നിന്നും പത്തോ പന്ദ്രണ്ടോ എണ്ണം വീതം ചുട്ടു, തല്ലി, പരിപ്പെടുത്, ചമ്മന്തി പ്പലകയില്‍ കഞ്ഞിവെള്ളവും, പാകത്തിന്  ഉപ്പും , മുളകും, പുളിയും, ചൂടുള്ള ഈ കശുവണ്ടിയും ചേര്‍ത്ത് അച്ഛമ്മ അരച്ച് തന്നിരുന്ന ചമ്മന്തി , ഞാന്‍ സൂക്ഷിക്കുന്ന സ്വാദിന്റെ പട്ടികയില്‍ എന്നും ഒന്നാമന്‍ തന്നെ !

പേരക്കുട്ടി യോടുള്ള സ്നേഹവും വാത്സല്യവും ചേര്‍തിരുന്നത് കൊണ്ടാവാം , ഇന്ന്നു എന്റെ  അമ്മ അത് എത്ര നന്നായി തന്നെ അരചാലും എനിക്ക് ആ രുചിയുടെ അയലത് കൂടി മാത്രം പോകേണ്ടിവരുന്നത്.
nurseryയില്‍  പോകുന്ന കാലം. ഉച്ചക്ക്  എനിക്കുള്ള ചോറുമായി വരുന്ന അമ്മയാണ് രുചിയുടെ ലിസ്റ്റില്‍ രണ്ടാമത്.  ചെറുചൂടോടെ കോവക്ക തോരനും, കട്ടിയുള്ള തൈരും, പപ്പടവും . അമ്മ ഉരുളകളായി ഉരുട്ടി വായില്‍  വെച്ച് തന്ന ആ ചോറിന്റെ സ്വാദ് ഇന്നും എനിക്കൊര്‍ക്കാം.  പിന്നീട്  അത്
ചോറും പാത്രവും,  പൊതിച്ചോറും ആയി മാറിയപ്പോഴും, ചെറുപയര്‍ തോരനും ,വറുത്ത മുളക് കൊണ്ടാട്ടവും, ഞാന്‍ ഓര്‍ത്തെടുക്കുന്ന അമ്മയുടെ മാത്രം പ്രത്യേകതകളാണ് . 

വിഷു ദിവസങ്ങളില്‍ വിഷുക്കട്ട ഉണ്ടാക്കുക എന്നതു വളരെ വിശേഷപ്പെട്ടതാണ് .
പച്ചരി നാളികേര പാലില്‍ വേവിച്ചു , ഉപ്പും, ജീരകവും ചേര്‍ത്ത് ,ഒരു കേക്ക് പരുവത്തില്‍ രൂപപെടുത്തി എടുക്കുനതാണ് വിഷുക്കട്ട. അതിന്റെ കൂടെ കഴിക്കാന്‍ അമ്മ ഉണ്ടാക്കുന്ന മാങ്ങാക്കറി എടുത്തു പറയേണ്ട ഒന്ന് തന്നെ.
മൂവാണ്ടന്‍ മാങ്ങ ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കി, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് നേര്‍മയായി   വേവിച്ചു നാളികേരപ്പാല്‍ ഒഴിച്ച്  ശുദ്ധമായ വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും താളിച്ചാല്‍ മാങ്ങാക്കറി തയ്യാര്‍. 
പാചകത്തില്‍ എന്റെ അമ്മ ഒരു രാക്ഷസി തന്നെ ! അതുകൊണ്ട് തന്നെ ഒരു വിഭവത്തില്‍ അമ്മയെ ഒതുക്കുക്ക അസാദ്യം. പലപ്പോഴും അമ്മയുടെ recipe കളക്ഷന്‍ ( Mrs കെ . എം  മാത്യു എന്നെഴുതുയ ഒരു തടിയന്‍ പാചക
പുസ്തകം ) എടുത്തു ഞാന്‍ ചോദിക്കും ,ഇവിടെ എന്നാണാവോ മിസിസ്  ലത ബാലകൃഷ്ണന്‍ എന്ന് അച്ചടിച്ച്‌ വരുന്നത് . ഒരു ചിരി മാത്രം ഉത്തരമായി തന്നു അമ്മ വീണ്ടും അടുക്കളയില്‍ തിരക്കുകളില്‍ !

താമസം അമ്മയുടെ ചേച്ചി ഗിരിജ , എന്റെ  ഗിരിജ വല്യമ്മയുടെ വീടിലേക്ക്‌  മാറിയതോട് കൂടി ആണ്  ദിവസത്തില്‍ മൂന്നു നേരവും ചോറ് ഉണ്ണാം എന്ന് ഞാന്‍ പഠിച്ചത്. ആദ്യമൊക്കെ എനിക്കൊരു താല്‍പര്യവും ഇല്ലയിരുന്നെങ്ങിലും, ക്രമേണ ഞാന്‍ അത് രസിച്ചു തുടങ്ങി. രാവിലെ ചൂട് ചോറും, മുറ്റത്തു കുലച്ച  വാഴയില്‍    നിന്നും പറിച കായകൊണ്ടുള്ള തോരനും. ഉച്ചക്ക്  ചോറും മീങ്കറിയും. രാത്രി അത്താഴം വീണ്ടും ചോറും പരപ്പ് കുത്തിക്കാചിയതും . 

വളരെ രസകരമായി പാചകം ചെയ്യുന്ന അവര്‍, കറി അടുപ്പത്തു തിളക്കുമ്പോള്‍ കറിവേപ്പില ഒടിക്കാന്‍ പറമ്പില്‍ തോട്ടിയുമായി നില്‍ക്കുന്നുണ്ടാകും. തികച്ചും വെത്യസ്തവും വേഗമേറിയതും ആണ് അവരുടെ പാചക ശൈലി.
പഴകിയ ഒരു മീന്ച്ചട്ടിയില്‍ കഴുകി വൃതിയാക്കിയ മീനില്‍, നാളികേരം, മഞപ്പൊടി,  മുളകുപൊടി, ഉള്ളി, പച്ചമുളക്, ഇഞ്ചി ഇതൊക്കെ ചേര്‍ത്ത അരപ്പും, മുറ്റത്തു നില്‍കുന്ന ഇലിബന്‍ പുളി മരത്തില്‍ നിന്നും അപ്പൊ പൊട്ടിച്ച പുളിയും, കറിവേപ്പിലയും , വെളിച്ചണ്ണയും ചേര്‍ത്തിളക്കി, നാടന്‍ അടുപ്പില്‍ ഓലക്കുടി വെച്ച് കത്തിച്ചു വേവിച്ചെടുക്കുന്ന ആ ഓറഞ്ച് നിറത്തിലുള്ള മീന്‍ കറി, ഉള്ളി താളിചിടുന്ന മണം കൂടി ആയാല്‍ വല്ലാത്തൊരു   പ്രജോദനം ആണ്  അതൊന്നു രുചികാന്‍! എന്റെ രുചികളുടെ പട്ടികയില്‍ ഒന്ന് കൂടി..

വേനല്‍കാല സ്കൂള്‍ അവധി സമയത്ത് മാമന്റെ വീട്ടില്‍ കൊയ്ത്കാലം ആണ്. അമ്മാമ്മ കൊച്ചു മക്കള്‍ വരുന്നത് പ്രമാണിച്ച് പലഹാരങ്ങള്‍ ഉണ്ട്ടാക്കുന്ന പതിവുണ്ട്. മുണ്ടും ചട്ടയും  ഉടുത്ത ഒരു ചേടത്തിയാരാണ് അമ്മമ്മയുടെ പലഹാരപ്പണിയിലെ സഹായി. അവലോത്പൊടി , ഉണ്ട, അച്ചപ്പം , കുഴലപ്പം അങ്ങനെ പലതും അവരുടെ കരവിരുതില്‍ പെടും. 
നാവില്‍ ഇന്നും ഞാന്‍ സൂക്ഷിക്കുന്നത് ആ അവലോത്പൊടിയുടെ സ്വാദാണ്. കട്ടഞ്ചായയും  പഞ്ചസാര ചേര്‍ത്ത അവലോത്പൊടിയും !

അങ്ങനെ എത്ര എത്ര  രുചികള്‍.
തേന്‍ന്നിലാവ്, ഉപ്പിലിട്ട ലൂബിക്കായ, അപ്പൂപ്പന്‍ താടി പോലുള്ള വെളുത്ത പഞ്ഞി മിട്ട്ടായി , സോറുക്ക ഇട്ട പൈന്‍ ആപ്പിള്‍, കോളേജിന്റെ അടിവാരത്തെ ചായക്കടയിലെ മുട്ട ബാജി, കൊടുങ്ങല്ലോരെ അമ്പലത്തിലെ പ്രസാദ ഊട്ടു, വയലിന്‍ ക്ലാസ്സിനടുത്ത കല്യാണമണ്ഡപത്തിലെ ക്ഷണിക്കാത്ത കല്യാണത്തിന്റെ പാലട പ്രദമന്‍ , എസ് . എന്‍ പുറത്തെ  അമ്പലമുറ്റത്തെ ചായക്കടയിലെ ഉള്ളിവട, ഹോനെസ്റ്റ്  bakery യിലെ ബ്ലാക്ക്‌ ഫോറെസ്റ്റ്,   ikea യിലെ അഞ്ചു  ദിര്‍ഹത്തിന്റെ  ഷവര്‍മ, അല്‍ ഫവാര്‍ ഇലെ ഫലഫില്‍ , ഗുജറാത്  കാഫ് ടിറിയയിലെ മഞ്ഞ ജിലേബി .........
അങ്ങനെ പറഞ്ഞാല്‍ തീരാത്ത അത്ര രുചി ഭേദങ്ങള്‍. എന്റെ കൊച്ചു കൊച്ചു ഓര്‍മ്മകള്‍.
എന്തൊക്കെ ആയാലും ഞാന്‍ എന്നും ഒരേ വികാരത്തോടെ, ഒരേ രുചിയോടെ കഴിക്കുന്ന ഒരേ ഒരു  കോംബിനെഷന്‍ താഴെ ചെര്കാം. ആര്‍കും എളുപ്പത്തില്‍ പരീക്ഷികാം.
1.bread or bun , toasted with butter
2. potato baked / french fries
3. cheese / fresh cream / mayonise
4.tomato ketchup
ബര്‍ഗര്‍ അല്ലെങ്ങില്‍ ഒരു sandwich എന്ന രീതിയില്‍ പറഞ്ഞതെല്ലാം അടുക്കുക. യദേഷ്ടം ആസ്വദിച്ചു കഴിക്കുക. 
വിശപ്പ്‌ മനുഷ്യന്റെ കൂടെ തന്നെ ഉണ്ട്, അപ്പോള്‍ തീര്ച്ചയായും രുചികളും രുചിപ്പട്ടികകളും.
അതിലൊരു രുചിപട്ടികയില്‍ എണ്ണം കൂട്ടി ഞാനും !


Monday 1 August 2011

നന്ദി

നാളുകള്‍  എത്ര  കഴിഞ്ഞാലും  ചില  ഓര്‍മ്മകള്‍  നമ്മുക്ക്  പുതുമയുള്ളത്  പോലെ  തോന്നാറുണ്ട്.  ഈയിടെ  ഒറ്റയ്ക്ക്  വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ പോയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ്  , അവിടെ നടന്ന ഒരു ഉത്സവദിവസം ഞാന്‍ ഓര്‍ത്തു. 
അമ്പലം എന്ന് പറയുമ്പോള്‍ നൂറില്‍ നൂറ്റൊന്നു മാര്‍ക്കു കൊടുക്കാന്‍ പാകത്തിലുള്ള ഒരു ഗെറ്റ് അപ്പ് എന്ത് കൊണ്ടും ശ്രീനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രതിന്നുണ്ട് . മുന്‍പില്‍ തന്നെ വലിയൊരു ആല്‍തറ . അതിനു അഭിമുഖമായി വലിയൊരു അമ്പലക്കുളം. ഓരങ്ങളില്‍ വലിയ ഞാവല്‍ മരങ്ങള്‍. കൃഷ്ണമണി പോലുള്ള ഞാവല്‍ പഴങ്ങള്‍. എവിടെയും അത്ര സ്വാദുള്ള പഴങ്ങള്‍ ഞാന്‍ ഇത് വരെ രുചിച്ചിട്ടില്ല. തൊട്ടടുത്തുള്ള ഉട്ടുപുര. പൂഴി മണല്‍ നിറഞ്ഞ പ്രദേശം. ഉത്സവദിവസങ്ങളില്‍ കലാപരുപാടികള്‍  അരങ്ങേറുന്ന ഒരു സ്റ്റേജ് . സര്‍ഗ എന്ന നൃത്ത വിദ്യാലയം. എന്തുകൊണ്ടും അഭിമാനിക്കാന്‍ വകയുണ്ട്.

പതിവില്ലാതെ ആല്‍ത്തറയില്‍ ഒരു ബലൂണ്‍ വില്പ്പനകാരനെ കണ്ടപ്പോള്‍ ആണ് ഞാന്‍ പണ്ടുണ്ടായ ഒരു സംഭവം പെട്ടെന്ന് ഓര്‍ത്തത്‌.

നാല് വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞു ഞാന്‍ നാട്ടില്‍ എത്തിയതാണ്. എട്ടാം തരത്തില്‍ പഠിക്കുന്നു. ഒമാനിലെ  സ്കൂളില്‍ നിന്നും പഠിച്ച ഒരു ശീലം , നാമുടെ നാട്ടില്‍ ഒരു തമാശക്ക് കളമൊരുക്കും എന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. 
എന്തൊരു  സഹായം നമ്മള്‍ സ്വീകരിച്ചാലും നന്ദിസൂച്ചകമായി "താങ്ക്സ് " എന്ന് പറയാന്‍ പഠിപ്പിച്ചത് ഗ്ലോറി ടീച്ചര്‍ ആണ്. അവരെ ഞാന്‍ എന്നും ഓര്‍ക്കും. ഇംഗ്ലീഷ് എന്ന ഭാഷ എന്നെ ഗള്‍ഫിലെ സ്കൂളില്‍ ആദ്യ ദിവസങ്ങളില്‍ കൊല്ലാക്കൊല ചെയ്തപ്പോള്‍ , ഒരു മാലഘയെ പോലെ എന്നെ കാത്തു രക്ഷിച്ചത്‌  അവരായിരുന്നു. ഗുരു സ്ഥാനത് ഞാന്‍ എന്നും നന്ദിയോടും ഭാഹുമാനതോടും സ്മരിക്കുന്ന ഒരാള്‍ ഗ്ലോറി ടീച്ചര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എങ്കിലും ടീച്ചര്‍ പഠിപ്പിച്ചത് ഒരു പാര ആയതു സംസ്കാരത്തിന്റെ സ്വന്തം മണ്ണായ തൃശൂര്‍ ആണെന്നതില്‍ എനിക്ക് സങ്കടമുണ്ട്.

ഇനി സംഭവത്തിലേക്ക് കടക്കാം.
അമ്പലത്തില്‍ ജനുവരി മാസത്തിലാണ് ഉത്സവം. അധികം തിരക്കൊനും ഇല്ലാത്ത സമാധാനത്തോടു കൂടി നടത്തുന്ന ഒരു ആഴ്ചത്തെ പരുപാടി. ശ്രീനാരായണപുരത്തെ നിവാസികള്‍ മാത്രം പങ്കെടുക്കുന്ന ഒരു ഒത്തുചേരല്‍ . അവസാന ദിവസം മൂന്ന് ആനകളെ നിര്‍ത്തി പള്ളിവേട്ട. തുടര്‍ന്ന് വെടിക്കെട്ട്‌ . അവസാന ദിവസത്തെ പൂരം നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ഒരിക്കലും പങ്കുചെരാതിരുന്നിട്ടില്ല. പഴയ കൂട്ടുകാരെ കാണാനും നാടുവര്‍ത്തമാനം പറയാനും പറ്റുന്ന അവസരം ഒരിക്കലും ഒഴിവാകാന്‍ പാടില്ലാലോ!

പതിവുപോലെ അന്നും ഉത്സവം കാണാന്‍ വീടുകാരുമായി അമ്പലത്തില്‍ എത്തി. അമ്പലം ദീപാലംകാരങ്ങളും പുഷ്പമാലകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ഥിരം സ്ഥലമായ ഗോപി ഡോക്ടറുടെ വീടിന്റെ മുന്‍പില്‍ സ്ഥലം പിടിച്ചു. ഉത്സവം കാണുകയും, ഐസ് നുണയുകയും കൂട്ട്കാരികളും ആയി കത്തി വെക്കലും തകൃതിയായി നടന്നു. ബലൂണ്‍ വില്‍പ്പനക്കാര്‍ , വള വില്പ്പനക്കാര്‍ ,ഐസ് വില്‍പ്പനക്കാര്‍, പൊരി വില്‍പ്പനക്കാര്‍  അത് വാങ്ങാന്‍ വാശി പിടിക്കുന്ന കുട്ടികള്‍, ചെണ്ടകളുടെ താളം , വായുവില്‍ നിറയുന്ന പൊടി , ഇതൊന്നും കൂസാതെ നില്‍ക്കുന്ന കരിവീരന്മാര്‍ സ്വസ്ഥമായി തെങ്ങിന്‍പട്ട ചവച്ചു വാലാട്ടി, ചെവി ആട്ടി, അങ്ങിന്നെ നില്‍ക്കുനത് എല്ലാം ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞു. 
അപ്പോഴേക്കും അച്ഛന്‍ വന്നു. എന്നോടായി ചോദിച്ചു , "എന്തെങ്കിലും വാങ്ങിക്കണോ ?"  
"മതുരസേവ , പിന്നെ ഒരു ബലൂണും " , ഞാന്‍ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചു. അപ്പോഴേക്കും അമ്മ പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരാത്തത് പോലെ , ആവര്‍ത്തന വിരസത എന്തെന്ന് തീരെ അറിയാത്തത് പോലെ , കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാവില്‍ നിന്നും കാറ്‌  നിറയേ ബലൂണ്‍ വാങ്ങിയ കഥ വീണ്ടും പറഞ്ഞു. ബലൂണ്‍കളോട് എനിക്ക് വലിയ ഇഷ്ടമാണ് . പല തരത്തിലുള്ള ബലൂണുകള്‍ വാങ്ങിക്കുമായിരുന്നു കുഞായിരുന്നപോള്‍. കപ്പല്‍ പള്ളിയില്‍ പെരുന്നാള്‍ കാണാന്‍ പോയി , വാങ്ങിയ ബലൂണ്‍ ബസിന്റെ പൊട്ടിയ ചില്ലിനുള്ളില്‍ കൂടി പറന്നു പോയപ്പോള്‍ വീടെത്തുന്ന വരെ കരഞ്ഞ പുള്ളി ആണ് ഞാന്‍. പല വര്‍ണങ്ങളില്‍ , പല രൂപങ്ങളില്‍ , കാറ്റ് നിറച്ച റബ്ബര്‍ പാടകള്‍, പൊട്ടിപോകാം അല്ലെങ്ങില്‍ ചുങ്ങിപ്പോകാം. 
അങ്ങനെ അന്നും അച്ഛന്‍ ബലൂണ്‍ കാരനെ കണ്ടപ്പോള്‍ നടത്തത്തിനു ഫുള്‍സ്റ്റോപ്പ്‌  ഇട്ടു . " ഇഷ്ടമുള്ള ബലൂണ്‍ പറയു " , തലയില്‍ ഒരു തോര്‍ത്തുമുണ്ട് കെട്ടിയ അയാള്‍ എന്നോടായി പറഞ്ഞു. നീല നിറത്തിലുള്ള ഒരു മുഷിഞ്ഞ വേഷക്കാരന്‍. തീരെ മെലിഞ്ഞിട്ടാണ്. വലതു കയ്യില്‍ ഒരു സൈക്കിള്‍ പമ്പ്‌ ഉണ്ട് . അത് കൊണ്ടാണ് അയാള്‍ ബലൂണ്‍ നിറക്കുന്നത് . കല്യാണിന്റെ ഷോറൂം ഒന്നും അല്ലല്ലോ ഇത്ര തിരഞ്ഞു ബുദ്ധിമുട്ടാന്‍ , ആകെ കുറച്ചു മത്തങ്ങാ ബലൂണ്‍ ഉണ്ട് , അത്ര തന്നെ. ഞാന്‍ ഒരു ചുമന്ന ബലൂണ്‍ ചൂണ്ടി കാണിച്ചു . വളരെ ലാഘവത്തോടെ അയാള്‍ അത് എലാസ്ടിക് നൂലോടു കൂടി പൊട്ടിച്ചു , എന്റെ കയ്യില്‍ തന്നു. " അഞ്ചു രൂപ " , അച്ഛനോടായി പറഞ്ഞു.
ബലൂണ്‍ കിട്ടിയതിനു നന്ദിസൂചകമായി ഞാന്‍ അയാളോടായി പറഞ്ഞു " താങ്ക്സ്"!
എന്തോ ചീത്ത പറഞ്ഞപോലെ അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി. കൂടെ  "എന്ത്" എന്നൊരു  മറുചോദ്യവും.
ആദ്യമായാണ് താങ്ക്സ് എന്ന് പറഞ്ഞതിന്നു ഇത്രയും രൂക്ഷമായ പ്രതികരണം എനിക്ക് ഉണ്ടാകുന്നത്. 
അച്ഛന്നും , കൂടെ ഉണ്ടായിരുന്ന വീടുകരുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു. നാടിന്പുറത്തു കാരനോട് നന്ദി എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം പറഞ്ഞതിന്നു ഞാന്‍ ആകെ ചമ്മിപ്പോയി. ബലൂണ്‍ കാരനും കാര്യം പിടികിട്ടി. അയാളുടെ മുഖത്തെ ജാള്യത മറയ്ക്കാന്‍  അയാള്‍ ദ്രിതിയില്‍  അടുത്ത കസ്റ്റമര്‍ലേക്ക്  തിരിഞ്ഞു.
വീടെത്തുന്ന വരെ കൂടെയുണ്ടായിരുന്നവര്‍  എന്നെ ഇത് പറഞ്ഞു കളിയാകി കൊണ്ടേ ഇരുന്നു. അപ്പോഴും ഞാന്‍ ആലോചിച്ചത് ആ ബലൂണ്‍ കാരനെ കുറിച്ചായിരുന്നു...