Saturday 13 August 2011

ഓര്‍മയിലെ രുചികള്‍

ഇന്നലെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടു. അപ്പോഴാണ് നാളുകള്‍ക്കു മുന്പ് മനസ്സില്‍ തോന്നിയ ഒരു ആശയം ഒന്ന് കുറിക്കണം എന്ന് തോന്നിയത്. 
സ്വാദ് ദിവസവും നമുക്ക് അനുഭവപ്പെടുന്നതാണ്.
പല രുചികള്‍ - നാടന്‍, ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ , അറബിക് , ഇറ്റാലിയന്‍ അങ്ങനെ പറഞ്ഞാല്‍  തീരാത്ത  അത്ര സാധ്യതകള്‍.
 
"ഞാന്‍ ഇത് കഴിയ്ക്കുന്നത്  ഒരു nostalgia എന്ന നിലക്കാണ് ", എപ്പോഴും  ഭക്ഷണത്തോടുള്ള  അച്ഛന്റെ  സമീപനം ഇതാണ്.
" ഒന്നും നമ്മള്‍ വേസ്റ്റ് ആക്കരുത് " , അതാണ് കമ്പമാമന്റെ സമീപനം.
" ഇത് കഴിച്ചാല്‍ ഷുഗര്‍ കൂടും , എങ്കിലും കുറച്ചു കഴിക്കാം " , സുരമാമന്റെ സമീപനം.

എന്നാല്‍ എനിക്ക് ഭക്ഷണം ഒരു ഓര്‍മയാണ്. പണ്ടെപ്പോഴോ രുചിച്ച ആ ഒരു രുചി വീണ്ടെടുക്കാന്‍ , ഓര്‍ത്തെടുക്കാന്‍ ഉള്ള ആഗ്രഹം, ഒരു തിരിഞ്ഞു നോട്ടം , അല്ലെങ്ങില്‍ ഒരു  പുതിയ രുചി ഒരു പുത്തന്‍  ഓര്‍മയായി രുചി പട്ടികയില്‍ ചേര്‍ക്കാന്‍. 

ജനിച്ചു വീണു ആദ്യം രുചിച്ചതു അമ്മയുടെ മുലപ്പാലായിരിക്കണം . നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍ ,  ആ രുചി എനിക്കൊരിക്കലും ഓര്‍ത്തെടുക്കാനായിട്ടില്ല .
മുലപ്പാലിന്റെ മധുരം എന്നൊക്കെ ഞാന്‍ പലരും പറഞ്ഞു കേട്ടിടുണ്ട്,  പക്ഷെ മധുരമായിരുന്നോ എന്ന് എന്നോട് ചോദിച്ചാല്‍,  കുടിച്ച എനിക്ക് ഉത്തരം മുട്ടിപ്പോകും. അതുകൊണ്ട് തന്നെ ആ രുചി പട്ടികയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നു.

എന്നുതോട്ടാണ് എന്റെ തലച്ചോറില്‍ ഞാന്‍ സ്വാദുകള്‍ ശേഘരിക്കാന്‍ തുടങ്ങിയത് എന്നറിയില്ല, എങ്കിലും    ആദ്യമായി ഞാന്‍ സൂക്ഷിച്ച ആ വേറിട്ട സ്വാദ് എന്റെ അച്ഛമ്മക്ക് സ്വന്തം ..

കൊല്ലം കൊല്ലം കായ്ച്ചിരുന്ന വേലി ഏതക്കലുള്ള കശുമാവില്‍ നിന്നും പഴുത്തു വീണ കശുവണ്ടികള്‍ ഉണക്കി സൂക്ഷിച്ചു,  അതില്‍ നിന്നും പത്തോ പന്ദ്രണ്ടോ എണ്ണം വീതം ചുട്ടു, തല്ലി, പരിപ്പെടുത്, ചമ്മന്തി പ്പലകയില്‍ കഞ്ഞിവെള്ളവും, പാകത്തിന്  ഉപ്പും , മുളകും, പുളിയും, ചൂടുള്ള ഈ കശുവണ്ടിയും ചേര്‍ത്ത് അച്ഛമ്മ അരച്ച് തന്നിരുന്ന ചമ്മന്തി , ഞാന്‍ സൂക്ഷിക്കുന്ന സ്വാദിന്റെ പട്ടികയില്‍ എന്നും ഒന്നാമന്‍ തന്നെ !

പേരക്കുട്ടി യോടുള്ള സ്നേഹവും വാത്സല്യവും ചേര്‍തിരുന്നത് കൊണ്ടാവാം , ഇന്ന്നു എന്റെ  അമ്മ അത് എത്ര നന്നായി തന്നെ അരചാലും എനിക്ക് ആ രുചിയുടെ അയലത് കൂടി മാത്രം പോകേണ്ടിവരുന്നത്.
nurseryയില്‍  പോകുന്ന കാലം. ഉച്ചക്ക്  എനിക്കുള്ള ചോറുമായി വരുന്ന അമ്മയാണ് രുചിയുടെ ലിസ്റ്റില്‍ രണ്ടാമത്.  ചെറുചൂടോടെ കോവക്ക തോരനും, കട്ടിയുള്ള തൈരും, പപ്പടവും . അമ്മ ഉരുളകളായി ഉരുട്ടി വായില്‍  വെച്ച് തന്ന ആ ചോറിന്റെ സ്വാദ് ഇന്നും എനിക്കൊര്‍ക്കാം.  പിന്നീട്  അത്
ചോറും പാത്രവും,  പൊതിച്ചോറും ആയി മാറിയപ്പോഴും, ചെറുപയര്‍ തോരനും ,വറുത്ത മുളക് കൊണ്ടാട്ടവും, ഞാന്‍ ഓര്‍ത്തെടുക്കുന്ന അമ്മയുടെ മാത്രം പ്രത്യേകതകളാണ് . 

വിഷു ദിവസങ്ങളില്‍ വിഷുക്കട്ട ഉണ്ടാക്കുക എന്നതു വളരെ വിശേഷപ്പെട്ടതാണ് .
പച്ചരി നാളികേര പാലില്‍ വേവിച്ചു , ഉപ്പും, ജീരകവും ചേര്‍ത്ത് ,ഒരു കേക്ക് പരുവത്തില്‍ രൂപപെടുത്തി എടുക്കുനതാണ് വിഷുക്കട്ട. അതിന്റെ കൂടെ കഴിക്കാന്‍ അമ്മ ഉണ്ടാക്കുന്ന മാങ്ങാക്കറി എടുത്തു പറയേണ്ട ഒന്ന് തന്നെ.
മൂവാണ്ടന്‍ മാങ്ങ ചെറിയ ചതുര കഷ്ണങ്ങള്‍ ആക്കി, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് നേര്‍മയായി   വേവിച്ചു നാളികേരപ്പാല്‍ ഒഴിച്ച്  ശുദ്ധമായ വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും താളിച്ചാല്‍ മാങ്ങാക്കറി തയ്യാര്‍. 
പാചകത്തില്‍ എന്റെ അമ്മ ഒരു രാക്ഷസി തന്നെ ! അതുകൊണ്ട് തന്നെ ഒരു വിഭവത്തില്‍ അമ്മയെ ഒതുക്കുക്ക അസാദ്യം. പലപ്പോഴും അമ്മയുടെ recipe കളക്ഷന്‍ ( Mrs കെ . എം  മാത്യു എന്നെഴുതുയ ഒരു തടിയന്‍ പാചക
പുസ്തകം ) എടുത്തു ഞാന്‍ ചോദിക്കും ,ഇവിടെ എന്നാണാവോ മിസിസ്  ലത ബാലകൃഷ്ണന്‍ എന്ന് അച്ചടിച്ച്‌ വരുന്നത് . ഒരു ചിരി മാത്രം ഉത്തരമായി തന്നു അമ്മ വീണ്ടും അടുക്കളയില്‍ തിരക്കുകളില്‍ !

താമസം അമ്മയുടെ ചേച്ചി ഗിരിജ , എന്റെ  ഗിരിജ വല്യമ്മയുടെ വീടിലേക്ക്‌  മാറിയതോട് കൂടി ആണ്  ദിവസത്തില്‍ മൂന്നു നേരവും ചോറ് ഉണ്ണാം എന്ന് ഞാന്‍ പഠിച്ചത്. ആദ്യമൊക്കെ എനിക്കൊരു താല്‍പര്യവും ഇല്ലയിരുന്നെങ്ങിലും, ക്രമേണ ഞാന്‍ അത് രസിച്ചു തുടങ്ങി. രാവിലെ ചൂട് ചോറും, മുറ്റത്തു കുലച്ച  വാഴയില്‍    നിന്നും പറിച കായകൊണ്ടുള്ള തോരനും. ഉച്ചക്ക്  ചോറും മീങ്കറിയും. രാത്രി അത്താഴം വീണ്ടും ചോറും പരപ്പ് കുത്തിക്കാചിയതും . 

വളരെ രസകരമായി പാചകം ചെയ്യുന്ന അവര്‍, കറി അടുപ്പത്തു തിളക്കുമ്പോള്‍ കറിവേപ്പില ഒടിക്കാന്‍ പറമ്പില്‍ തോട്ടിയുമായി നില്‍ക്കുന്നുണ്ടാകും. തികച്ചും വെത്യസ്തവും വേഗമേറിയതും ആണ് അവരുടെ പാചക ശൈലി.
പഴകിയ ഒരു മീന്ച്ചട്ടിയില്‍ കഴുകി വൃതിയാക്കിയ മീനില്‍, നാളികേരം, മഞപ്പൊടി,  മുളകുപൊടി, ഉള്ളി, പച്ചമുളക്, ഇഞ്ചി ഇതൊക്കെ ചേര്‍ത്ത അരപ്പും, മുറ്റത്തു നില്‍കുന്ന ഇലിബന്‍ പുളി മരത്തില്‍ നിന്നും അപ്പൊ പൊട്ടിച്ച പുളിയും, കറിവേപ്പിലയും , വെളിച്ചണ്ണയും ചേര്‍ത്തിളക്കി, നാടന്‍ അടുപ്പില്‍ ഓലക്കുടി വെച്ച് കത്തിച്ചു വേവിച്ചെടുക്കുന്ന ആ ഓറഞ്ച് നിറത്തിലുള്ള മീന്‍ കറി, ഉള്ളി താളിചിടുന്ന മണം കൂടി ആയാല്‍ വല്ലാത്തൊരു   പ്രജോദനം ആണ്  അതൊന്നു രുചികാന്‍! എന്റെ രുചികളുടെ പട്ടികയില്‍ ഒന്ന് കൂടി..

വേനല്‍കാല സ്കൂള്‍ അവധി സമയത്ത് മാമന്റെ വീട്ടില്‍ കൊയ്ത്കാലം ആണ്. അമ്മാമ്മ കൊച്ചു മക്കള്‍ വരുന്നത് പ്രമാണിച്ച് പലഹാരങ്ങള്‍ ഉണ്ട്ടാക്കുന്ന പതിവുണ്ട്. മുണ്ടും ചട്ടയും  ഉടുത്ത ഒരു ചേടത്തിയാരാണ് അമ്മമ്മയുടെ പലഹാരപ്പണിയിലെ സഹായി. അവലോത്പൊടി , ഉണ്ട, അച്ചപ്പം , കുഴലപ്പം അങ്ങനെ പലതും അവരുടെ കരവിരുതില്‍ പെടും. 
നാവില്‍ ഇന്നും ഞാന്‍ സൂക്ഷിക്കുന്നത് ആ അവലോത്പൊടിയുടെ സ്വാദാണ്. കട്ടഞ്ചായയും  പഞ്ചസാര ചേര്‍ത്ത അവലോത്പൊടിയും !

അങ്ങനെ എത്ര എത്ര  രുചികള്‍.
തേന്‍ന്നിലാവ്, ഉപ്പിലിട്ട ലൂബിക്കായ, അപ്പൂപ്പന്‍ താടി പോലുള്ള വെളുത്ത പഞ്ഞി മിട്ട്ടായി , സോറുക്ക ഇട്ട പൈന്‍ ആപ്പിള്‍, കോളേജിന്റെ അടിവാരത്തെ ചായക്കടയിലെ മുട്ട ബാജി, കൊടുങ്ങല്ലോരെ അമ്പലത്തിലെ പ്രസാദ ഊട്ടു, വയലിന്‍ ക്ലാസ്സിനടുത്ത കല്യാണമണ്ഡപത്തിലെ ക്ഷണിക്കാത്ത കല്യാണത്തിന്റെ പാലട പ്രദമന്‍ , എസ് . എന്‍ പുറത്തെ  അമ്പലമുറ്റത്തെ ചായക്കടയിലെ ഉള്ളിവട, ഹോനെസ്റ്റ്  bakery യിലെ ബ്ലാക്ക്‌ ഫോറെസ്റ്റ്,   ikea യിലെ അഞ്ചു  ദിര്‍ഹത്തിന്റെ  ഷവര്‍മ, അല്‍ ഫവാര്‍ ഇലെ ഫലഫില്‍ , ഗുജറാത്  കാഫ് ടിറിയയിലെ മഞ്ഞ ജിലേബി .........
അങ്ങനെ പറഞ്ഞാല്‍ തീരാത്ത അത്ര രുചി ഭേദങ്ങള്‍. എന്റെ കൊച്ചു കൊച്ചു ഓര്‍മ്മകള്‍.
എന്തൊക്കെ ആയാലും ഞാന്‍ എന്നും ഒരേ വികാരത്തോടെ, ഒരേ രുചിയോടെ കഴിക്കുന്ന ഒരേ ഒരു  കോംബിനെഷന്‍ താഴെ ചെര്കാം. ആര്‍കും എളുപ്പത്തില്‍ പരീക്ഷികാം.
1.bread or bun , toasted with butter
2. potato baked / french fries
3. cheese / fresh cream / mayonise
4.tomato ketchup
ബര്‍ഗര്‍ അല്ലെങ്ങില്‍ ഒരു sandwich എന്ന രീതിയില്‍ പറഞ്ഞതെല്ലാം അടുക്കുക. യദേഷ്ടം ആസ്വദിച്ചു കഴിക്കുക. 
വിശപ്പ്‌ മനുഷ്യന്റെ കൂടെ തന്നെ ഉണ്ട്, അപ്പോള്‍ തീര്ച്ചയായും രുചികളും രുചിപ്പട്ടികകളും.
അതിലൊരു രുചിപട്ടികയില്‍ എണ്ണം കൂട്ടി ഞാനും !


7 comments:

  1. Vaayayil vellam varunu....

    ReplyDelete
  2. hmmm....its good..but don't you feel this is more like random thoughts in a paper which are not connected well. you are jumping from kitchen to kitchen in each paragraph..There shud've been a connection, even a sentence will do...This is purely my opinion

    ReplyDelete
  3. i don't know what to write about this, because am not a good critic. but as a reader i can say that, i like the way u write.keep writing.... keep posting.....

    N.B. 'കശുവണ്ടി ചമ്മന്തി'recipe is awesome.i never taste it,BIG LOSS.sure, with in two three days i will taste it.

    ReplyDelete
  4. @ arun - i agree, dey r random memories , just collected one after the other, no specific ordering, just personal book keeping of tastes.

    ReplyDelete
  5. @raj:- do try d chammandi and post ur taste!

    ReplyDelete
  6. രുചി മാറിമറിഞ്ഞ ഒരു ഓര്മ പങ്കുവയ്ക്കാന്‍ ശ്രേമിച്ച ഇ എഴുത്തുകാരിക്ക് ആശംസകള്‍ ഒപ്പം ഒരു ദുഖം മാത്രം ബാക്കി ,ഇ നാടന്‍ രുചി മറന്നു ബര്‍ഗര്‍ അല്ലെങ്ങില്‍ ഒരു സാന്‍വിച് എന്ന മറുനാടന്‍ രുചികള്‍ കൂട്ടാക്കി !!!

    ReplyDelete