Monday 1 August 2011

നന്ദി

നാളുകള്‍  എത്ര  കഴിഞ്ഞാലും  ചില  ഓര്‍മ്മകള്‍  നമ്മുക്ക്  പുതുമയുള്ളത്  പോലെ  തോന്നാറുണ്ട്.  ഈയിടെ  ഒറ്റയ്ക്ക്  വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തില്‍ പോയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്പ്  , അവിടെ നടന്ന ഒരു ഉത്സവദിവസം ഞാന്‍ ഓര്‍ത്തു. 
അമ്പലം എന്ന് പറയുമ്പോള്‍ നൂറില്‍ നൂറ്റൊന്നു മാര്‍ക്കു കൊടുക്കാന്‍ പാകത്തിലുള്ള ഒരു ഗെറ്റ് അപ്പ് എന്ത് കൊണ്ടും ശ്രീനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രതിന്നുണ്ട് . മുന്‍പില്‍ തന്നെ വലിയൊരു ആല്‍തറ . അതിനു അഭിമുഖമായി വലിയൊരു അമ്പലക്കുളം. ഓരങ്ങളില്‍ വലിയ ഞാവല്‍ മരങ്ങള്‍. കൃഷ്ണമണി പോലുള്ള ഞാവല്‍ പഴങ്ങള്‍. എവിടെയും അത്ര സ്വാദുള്ള പഴങ്ങള്‍ ഞാന്‍ ഇത് വരെ രുചിച്ചിട്ടില്ല. തൊട്ടടുത്തുള്ള ഉട്ടുപുര. പൂഴി മണല്‍ നിറഞ്ഞ പ്രദേശം. ഉത്സവദിവസങ്ങളില്‍ കലാപരുപാടികള്‍  അരങ്ങേറുന്ന ഒരു സ്റ്റേജ് . സര്‍ഗ എന്ന നൃത്ത വിദ്യാലയം. എന്തുകൊണ്ടും അഭിമാനിക്കാന്‍ വകയുണ്ട്.

പതിവില്ലാതെ ആല്‍ത്തറയില്‍ ഒരു ബലൂണ്‍ വില്പ്പനകാരനെ കണ്ടപ്പോള്‍ ആണ് ഞാന്‍ പണ്ടുണ്ടായ ഒരു സംഭവം പെട്ടെന്ന് ഓര്‍ത്തത്‌.

നാല് വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞു ഞാന്‍ നാട്ടില്‍ എത്തിയതാണ്. എട്ടാം തരത്തില്‍ പഠിക്കുന്നു. ഒമാനിലെ  സ്കൂളില്‍ നിന്നും പഠിച്ച ഒരു ശീലം , നാമുടെ നാട്ടില്‍ ഒരു തമാശക്ക് കളമൊരുക്കും എന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. 
എന്തൊരു  സഹായം നമ്മള്‍ സ്വീകരിച്ചാലും നന്ദിസൂച്ചകമായി "താങ്ക്സ് " എന്ന് പറയാന്‍ പഠിപ്പിച്ചത് ഗ്ലോറി ടീച്ചര്‍ ആണ്. അവരെ ഞാന്‍ എന്നും ഓര്‍ക്കും. ഇംഗ്ലീഷ് എന്ന ഭാഷ എന്നെ ഗള്‍ഫിലെ സ്കൂളില്‍ ആദ്യ ദിവസങ്ങളില്‍ കൊല്ലാക്കൊല ചെയ്തപ്പോള്‍ , ഒരു മാലഘയെ പോലെ എന്നെ കാത്തു രക്ഷിച്ചത്‌  അവരായിരുന്നു. ഗുരു സ്ഥാനത് ഞാന്‍ എന്നും നന്ദിയോടും ഭാഹുമാനതോടും സ്മരിക്കുന്ന ഒരാള്‍ ഗ്ലോറി ടീച്ചര്‍ തന്നെയാണ് എന്നതില്‍ സംശയമില്ല. എങ്കിലും ടീച്ചര്‍ പഠിപ്പിച്ചത് ഒരു പാര ആയതു സംസ്കാരത്തിന്റെ സ്വന്തം മണ്ണായ തൃശൂര്‍ ആണെന്നതില്‍ എനിക്ക് സങ്കടമുണ്ട്.

ഇനി സംഭവത്തിലേക്ക് കടക്കാം.
അമ്പലത്തില്‍ ജനുവരി മാസത്തിലാണ് ഉത്സവം. അധികം തിരക്കൊനും ഇല്ലാത്ത സമാധാനത്തോടു കൂടി നടത്തുന്ന ഒരു ആഴ്ചത്തെ പരുപാടി. ശ്രീനാരായണപുരത്തെ നിവാസികള്‍ മാത്രം പങ്കെടുക്കുന്ന ഒരു ഒത്തുചേരല്‍ . അവസാന ദിവസം മൂന്ന് ആനകളെ നിര്‍ത്തി പള്ളിവേട്ട. തുടര്‍ന്ന് വെടിക്കെട്ട്‌ . അവസാന ദിവസത്തെ പൂരം നാട്ടില്‍ ഉള്ളപോള്‍ ഞാന്‍ ഒരിക്കലും പങ്കുചെരാതിരുന്നിട്ടില്ല. പഴയ കൂട്ടുകാരെ കാണാനും നാടുവര്‍ത്തമാനം പറയാനും പറ്റുന്ന അവസരം ഒരിക്കലും ഒഴിവാകാന്‍ പാടില്ലാലോ!

പതിവുപോലെ അന്നും ഉത്സവം കാണാന്‍ വീടുകാരുമായി അമ്പലത്തില്‍ എത്തി. അമ്പലം ദീപാലംകാരങ്ങളും പുഷ്പമാലകളും കൊണ്ട് അലങ്കരിച്ചിരുന്നു. സ്ഥിരം സ്ഥലമായ ഗോപി ഡോക്ടറുടെ വീടിന്റെ മുന്‍പില്‍ സ്ഥലം പിടിച്ചു. ഉത്സവം കാണുകയും, ഐസ് നുണയുകയും കൂട്ട്കാരികളും ആയി കത്തി വെക്കലും തകൃതിയായി നടന്നു. ബലൂണ്‍ വില്‍പ്പനക്കാര്‍ , വള വില്പ്പനക്കാര്‍ ,ഐസ് വില്‍പ്പനക്കാര്‍, പൊരി വില്‍പ്പനക്കാര്‍  അത് വാങ്ങാന്‍ വാശി പിടിക്കുന്ന കുട്ടികള്‍, ചെണ്ടകളുടെ താളം , വായുവില്‍ നിറയുന്ന പൊടി , ഇതൊന്നും കൂസാതെ നില്‍ക്കുന്ന കരിവീരന്മാര്‍ സ്വസ്ഥമായി തെങ്ങിന്‍പട്ട ചവച്ചു വാലാട്ടി, ചെവി ആട്ടി, അങ്ങിന്നെ നില്‍ക്കുനത് എല്ലാം ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞു. 
അപ്പോഴേക്കും അച്ഛന്‍ വന്നു. എന്നോടായി ചോദിച്ചു , "എന്തെങ്കിലും വാങ്ങിക്കണോ ?"  
"മതുരസേവ , പിന്നെ ഒരു ബലൂണും " , ഞാന്‍ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചു. അപ്പോഴേക്കും അമ്മ പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരാത്തത് പോലെ , ആവര്‍ത്തന വിരസത എന്തെന്ന് തീരെ അറിയാത്തത് പോലെ , കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ താലപ്പൊലി കാവില്‍ നിന്നും കാറ്‌  നിറയേ ബലൂണ്‍ വാങ്ങിയ കഥ വീണ്ടും പറഞ്ഞു. ബലൂണ്‍കളോട് എനിക്ക് വലിയ ഇഷ്ടമാണ് . പല തരത്തിലുള്ള ബലൂണുകള്‍ വാങ്ങിക്കുമായിരുന്നു കുഞായിരുന്നപോള്‍. കപ്പല്‍ പള്ളിയില്‍ പെരുന്നാള്‍ കാണാന്‍ പോയി , വാങ്ങിയ ബലൂണ്‍ ബസിന്റെ പൊട്ടിയ ചില്ലിനുള്ളില്‍ കൂടി പറന്നു പോയപ്പോള്‍ വീടെത്തുന്ന വരെ കരഞ്ഞ പുള്ളി ആണ് ഞാന്‍. പല വര്‍ണങ്ങളില്‍ , പല രൂപങ്ങളില്‍ , കാറ്റ് നിറച്ച റബ്ബര്‍ പാടകള്‍, പൊട്ടിപോകാം അല്ലെങ്ങില്‍ ചുങ്ങിപ്പോകാം. 
അങ്ങനെ അന്നും അച്ഛന്‍ ബലൂണ്‍ കാരനെ കണ്ടപ്പോള്‍ നടത്തത്തിനു ഫുള്‍സ്റ്റോപ്പ്‌  ഇട്ടു . " ഇഷ്ടമുള്ള ബലൂണ്‍ പറയു " , തലയില്‍ ഒരു തോര്‍ത്തുമുണ്ട് കെട്ടിയ അയാള്‍ എന്നോടായി പറഞ്ഞു. നീല നിറത്തിലുള്ള ഒരു മുഷിഞ്ഞ വേഷക്കാരന്‍. തീരെ മെലിഞ്ഞിട്ടാണ്. വലതു കയ്യില്‍ ഒരു സൈക്കിള്‍ പമ്പ്‌ ഉണ്ട് . അത് കൊണ്ടാണ് അയാള്‍ ബലൂണ്‍ നിറക്കുന്നത് . കല്യാണിന്റെ ഷോറൂം ഒന്നും അല്ലല്ലോ ഇത്ര തിരഞ്ഞു ബുദ്ധിമുട്ടാന്‍ , ആകെ കുറച്ചു മത്തങ്ങാ ബലൂണ്‍ ഉണ്ട് , അത്ര തന്നെ. ഞാന്‍ ഒരു ചുമന്ന ബലൂണ്‍ ചൂണ്ടി കാണിച്ചു . വളരെ ലാഘവത്തോടെ അയാള്‍ അത് എലാസ്ടിക് നൂലോടു കൂടി പൊട്ടിച്ചു , എന്റെ കയ്യില്‍ തന്നു. " അഞ്ചു രൂപ " , അച്ഛനോടായി പറഞ്ഞു.
ബലൂണ്‍ കിട്ടിയതിനു നന്ദിസൂചകമായി ഞാന്‍ അയാളോടായി പറഞ്ഞു " താങ്ക്സ്"!
എന്തോ ചീത്ത പറഞ്ഞപോലെ അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി. കൂടെ  "എന്ത്" എന്നൊരു  മറുചോദ്യവും.
ആദ്യമായാണ് താങ്ക്സ് എന്ന് പറഞ്ഞതിന്നു ഇത്രയും രൂക്ഷമായ പ്രതികരണം എനിക്ക് ഉണ്ടാകുന്നത്. 
അച്ഛന്നും , കൂടെ ഉണ്ടായിരുന്ന വീടുകരുടെയും മുഖത്ത് പുഞ്ചിരി വിടര്‍ന്നു. നാടിന്പുറത്തു കാരനോട് നന്ദി എന്ന വാക്കിന്റെ ഇംഗ്ലീഷ് രൂപം പറഞ്ഞതിന്നു ഞാന്‍ ആകെ ചമ്മിപ്പോയി. ബലൂണ്‍ കാരനും കാര്യം പിടികിട്ടി. അയാളുടെ മുഖത്തെ ജാള്യത മറയ്ക്കാന്‍  അയാള്‍ ദ്രിതിയില്‍  അടുത്ത കസ്റ്റമര്‍ലേക്ക്  തിരിഞ്ഞു.
വീടെത്തുന്ന വരെ കൂടെയുണ്ടായിരുന്നവര്‍  എന്നെ ഇത് പറഞ്ഞു കളിയാകി കൊണ്ടേ ഇരുന്നു. അപ്പോഴും ഞാന്‍ ആലോചിച്ചത് ആ ബലൂണ്‍ കാരനെ കുറിച്ചായിരുന്നു...

 

No comments:

Post a Comment