Sunday 31 July 2011

ട്രാഫിക്‌

അധികം നാളുകള്‍ ആയില്ല എനിക്ക് ദുബായ് ഹുമാനിടര്യന്‍ സിറ്റി യില്‍ ജോലി ലഭിച്ചിട്ട് .
UNO യുടെ WFP ( വേള്‍ഡ് ഫുഡ്‌ പ്രോഗ്രാം) എന്നാ സ്ഥാപനത്തിലാണ് contract അടിസ്ഥാനത്തില്‍ എനിക്ക് ജോലി. വളരെ കുറച്ചു ദിവസമേ ഞാന്‍ അവിടെ ജോലി ചെയ്യാന്‍ സാദ്യത ഉള്ളു , എങ്കില്ലും അഹങ്കാരത്തിന് തീരെ കുറവൊന്നുമില്ല.  ചോദിക്കുന്നവരോടൊക്കെ ജാഡ തീരെ കുറക്കാതെ UNO എന്ന് പറഞ്ഞു ഷൈന്‍ ചെയ്യാന്‍ ഞാന്‍ പ്രത്യേകം ശ്രദിച്ചു.

ലോകത്തില്‍ വെച്ച്  ഏറ്റവും ഉയരം കുടിയ നിര്‍മിതി എന്ന ഭാഹുമതി നേടിയ ബുര്‍ജ് ഖലിഫ , ദുബായ് കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും കാണാറുള്ള, ഒരു കൊച്ചു സമുദ്രം തന്നെ സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കി വെച്ച ദുബായ് മാല്‍ , ദുബൈയുടെ മുഖമുദ്ര ആയ ശെഇക് സയെദ് റോഡ്‌ , ഇതെല്ലം മാര്‍ഗദര്‍ശനത്തിനു ഉണ്ടായിരുന്നിട്ടും ഒരു ടാക്സി പോലും ഹുമാനിടര്യന്‍ സിറ്റി അറിയില്ല എന്ന് മാത്രമല്ല വഴി തെറ്റി പോയി ചുരുങ്ങിയത് എന്നെ 30 മിനിറ്റ് ദേഷ്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സഹികെട്ട്  ഒരു കാര്‍ ലിഫ്റ്റ്‌  തരപ്പെടുത്തി.

അങ്ങനെ എന്റെ കാത്തിരിപ്പിന് അവസാനമാകാന്‍ പോകുന്നു എന്ന സന്തോഷത്തോടുകൂടി ആദ്യ ദിവസം ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി. എന്റെ ഫോണ്‍ ബെല്ലടിച്ചു. ഹോ ! കാര്‍ ഡ്രൈവര്‍ ! എന്തൊരു കൃത്യനിഷ്ഠ , പറഞ്ഞ സമയത്ത് തന്നെ വന്നിരിക്കുന്നു. എന്നെ ഗേറ്റില്‍ പ്രതീക്ഷിച്ചു നില്‍ക്കയയിരിക്കും. ഞാന്‍ ദ്രിതിയില്‍ ഫോണ്‍ എടുത്തു. 

ദുബൈയില്‍ കാര്‍ ലിഫ്റ്റ്‌ ഡ്രൈവര്‍ മാര്‍  മിക്കവാറും പാകിസ്ഥാനികള്‍ ആയിരിക്കും. അവര്‍ക്കനെങ്കില്‍ ഇംഗ്ലീഷ് വലിയ വശമുണ്ടാകില്ല. സംസാരം മുഴുവന്‍ ഹിന്ദി ആയിരിക്കും.
ഫോണില്‍ കേട്ട സ്വരത്തോടു ഞാന്‍ ചോദിച്ചു , "കഹാം ഹെ" ?
ഓഫീസ് ഗേറ്റില്‍ ഉണ്ട് , അയാള്‍  ഹിന്ദിയില്‍  പറഞു. 
ഹിന്ദി സിനിമ കണ്ടു പഠിച്ച കുറച്ചു ഹിന്ദി മാത്രമാണ് എന്റെ കൈമുതല്‍. അധികം സംസാരിക്കേണ്ടി വന്നാല്‍ പണി പാളും.
ഗേറിലെക്ക്  ഞാന്‍ ആ പൊള്ളുന്ന വെയിലത്ത്‌ നടന്നു. എങ്കിലും മനസ് നിറയെ സന്തോഷമായിരുന്നു. നേരത്തെ വീട്ടില്‍ എത്താം. പുട്ടും കടലയും ഉണ്ടാകാം. നേരത്തെ ഓണ്‍ലൈന്‍ ചാറ്റില്‍ കയറാം. അമ്മയോടും ചിടുവിനോടും വവാചിയോടും കത്തി വെക്കാം. നേരത്തെ ഉറങ്ങാം . അങ്ങിനെ മോഹങ്ങളുടെ ചീടുകൊട്ടരം പടുത്തുയര്‍ത്തി ഞാന്‍ കാറില്‍ കയറി. വാഹനങ്ങള്‍ നിറഞ്ഞൊഴുകുന്ന ബിസിനസ്‌  ബേ റോഡില്‍ കൂടെ കാര്‍ അങ്ങിനെ നീങ്ങി കൊണ്ടിരുന്നു. ഞാന്‍ സമയം നോക്കി. 5.10 pm. കൂടി വന്നാല്‍ 1 മണിക്കൂര്‍ , അത്രയേ എടുക്കു ഷാര്‍ജ  എത്താന്‍ , ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. എങ്ങനെ പോയാലും ഞാന്‍ 6 .30 വീട്ടില്‍ !
പെട്ടെന്നാണ്  നേരെ പോകേണ്ടിയിരുന്ന കാര്‍ ഫെസ്ടിവല്‍ സിറ്റി വഴി കാരാമ ലക്ഷ്യമാക്കിയുള്ള  റോഡിലുടെ നീങ്ങാന്‍ തുടങ്ങിയത്. ചെറിയ ഒരു ഭയം എന്നെ പിടികൂടാന്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം. ഡ്രൈവറോട്  വിശദമായി ചോദിക്കണമെങ്കില്‍ ഭാഷ വശമില്ല താനും. ഒരു 5 മിന്ട്ടിന്റെ തയ്യാറെടുപ്പിന് ശേഷം , ദൈര്യം സങ്കടിപ്പിച്ചു ഞാന്‍ ചോദിച്ചു ഹിന്ദിയില്‍ , എങ്ങോട്ടാണ്  പോകുന്നത്? എനിക്ക് ഷാര്‍ജയില്‍ ആയിരുന്നു പോകേണ്ടത്.


എന്റെ പരിഭ്രാന്ധി മനസ്സിലാക്കിയ ഡ്രൈവര്‍ , ചെറുതായൊന്നു ചിരിച്ചു. " എനിക്ക് കരാമയില്‍ രണ്ടു കസ്റ്റമേഴ്സ് കൂടി ഉണ്ട്. അവരെ എടുക്കണം " . മറുപടി എനിക്ക് ആശ്വാസമായി.
ദുബായ് എന്ന നഗരം അഞ്ചു മണി മുതല്‍ ഗതാഗത കുരുക്കകുളുടെ ഒരു മഹാ സംഭവമാണെന്ന് എനിക്ക് അറിയാം. ഞാന്‍  ഒരിക്കല്‍ പോലും സഞ്ചരിച്ചിട്ടില്ലാത്ത കുറെ വഴികളിലൂടെ അയാള്‍ കാര്‍ ഓടിച്ചു. സിഗ്നലുകലായ സിഗ്നലുകള്‍ എല്ലാം അയാള്‍ തൊട്ടു തൊട്ടു , എങ്ങിനെയൊക്കെയോ കരാമയില്‍ എത്തി. രണ്ടു സ്ത്രീകള്‍ കൂടി കാറില്‍ കയറി. സമയം അപ്പോള്‍ കൃത്യം 6.


എന്റെ ക്ഷമ നശിച്ചുകൊണ്ടേ ഇരുന്നു. al mulla plaza തൊട്ടു ഷാര്‍ജ  വരെ ഇഴഞ്ഞു നീങ്ങുന്ന ട്രാഫിക്‌  ആണ് ഈ സമയത്ത്. നാല്  കിലോമീറ്റര്‍ ദൂരം നാല്‍പ്പതു മിനുട്ട്  കൊണ്ട് സഞ്ചരിച്ചാല്‍ എനിക്ക് മാത്രമല്ല, സാക്ഷാല്‍ ശ്രീബുദ്ധന്റെ ക്ഷമ പോലും നശിക്കും.  ദുബായില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ജനങ്ങളും ഷാര്‍ജയില്‍ താമസിക്കുന്നവരാണ് . ഇവരെല്ലാവരും ഓരോ കാര്‍ എടുത്തു ഈ റോഡില്‍ ഇറങ്ങിയാല്‍ എന്ത് ചെയ്യും. ആടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായ എന്ന പോലെ ആണ് ഷാര്‍ജ പോലീസ് . ഈ ട്രാഫിക്കില്‍ ആരാണ് ട്രാക്ക് മാരുനത് എന്ന് നോക്കി ഫൈന്‍ എഴുതാന്‍ അവര്‍ തക്കം പാര്‍ത്തു ചിലയിടങ്ങളില്‍ കുറ്റി അടിചിരിക്കുന്നുണ്ടാകും.


ഇഴഞ്ഞു നീങ്ങുന്ന ഒച്ചുകളെ പോലെ ഒരു പാട് കാറുകള്‍ . എന്നെ പോലെ തന്നെ വീട്ടില്‍ എത്താന്‍ തിടുക്കമുള്ള ഒരുപാട് യാത്രികര്‍. ഡേ കെയര്‍ സെന്റെറില്‍ കുട്ടികളെ ആകി പോകുന്ന അമ്മമാരില്‍ ഒരാള്‍ എന്റെ കാറില്‍ ഉണ്ട്. അവരുടെ വേവലാതികള്‍ കേട്ടപോള്‍ എന്റെ ചീട്ടുകൊടാരം തകര്‍ന്നു വീണതില്‍ എനിക്ക് വിഷമം തോന്നിയില്ല. രണ്ടു വയസ്സ് പ്രായമുള്ള മകള്‍ തന്നെ കാണാതെ കരയുന്നുണ്ടാവും എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. കുഞായിരുന്നപോള്‍ അമ്മ തയ്യല്‍ ക്ലാസ്സില്‍ പോയിരുന്ന ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ പെട്ടെന്നു വന്നു. അമ്മയെ കാണാതെ ഞാന്‍ കരഞ്ഞിരുന്നതും.


സമയം 6 .50 . ഫോണ്‍ ബെല്ലടിക്കുന്നു. നേരം വൈകും തോറും വീട്ടില്‍ എത്താന്‍ താമസിക്കുന്ന മകളെ ഓര്‍ത്തു വേവലാതിപ്പെടുന്ന എന്റെ അച്ഛനാണ് ഫോണിന്റെ മരുതലയില്‍. നേരം വൈകുന്നതില്‍ അച്ഛന്റെ ദേഷ്യം സ്വരത്തില്‍ വ്യക്തം. "ഇന്നും ഞാന്‍ വൈകും എത്താന്‍ " , അച്ഛനോട് പറഞ്ഞു ഫോണ്‍ വെച്ചു. ഒരു ദീര്‍ഘനിശ്വാസം വിട്ടു ഞാന്‍ വീണ്ടും ഒച്ചുകളെ പ്പോലെ നീങ്ങുന്ന വണ്ടികളെ നോക്കി ഇരുന്നു , ഷാര്‍ജ എത്തുന്നത് വരെ ...






 
 


7 comments:

  1. Chaechi keep on posting....quite interesting....

    ReplyDelete
  2. Waiting for next edition.....

    ReplyDelete
  3. story of a number of expatriates who work in dubai and live in sharjah, having no driver's license!

    ReplyDelete
  4. i was able to visualize the scenes vividly. loved your style... keep writing :)

    ReplyDelete
  5. Nannayitundu... Yathrayude budhimutu manasilavum...

    ReplyDelete